തിരുവനന്തപുരം: കേരള പൊലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്ടറിൻ്റെ കരാർ കാലാവധി അവസാനിച്ചു. ഇതേ തുടർന്ന് ഹെലികോപ്ടർ കമ്പനിയായ ചിപ്സൺ ഏവിയേഷൻ പൊലീസിന് പുതിയ ശുപാർശ നൽകി. ആവശ്യമുള്ളപ്പോൾ മാത്രം പൊലീസിന് ഉപയോഗിക്കാമെന്നും ഒരു മണിക്കൂറിന് നാല് ലക്ഷം രൂപ നിരക്കിൽ പറക്കാമെന്നുമാണ് ചിപ്സൺ ഏവിയേഷൻ്റെ പുതിയ ശുപാർശ. നിലവിൽ 25 മണിക്കൂർ 80 ലക്ഷം രൂപയ്ക്കാണ് കരാർ പ്രകാരം പറന്നിരുന്നത്.
ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് ലോക്നാഥ് ബെഹ്റ പൊലീസ് മേധാവിയായിരിക്കെ ആണ് ഹെലികോപ്ടർ വാടകയ്ക്ക് എടുത്തത്. ആദ്യം പവൻ ഹൻസ് എന്ന കമ്പനിയുമായാണ് കരാറിലേർപ്പെട്ടിരുന്നത്. പിന്നീടാണ് ചിപ്സൺ ഏവിയേഷനുമായി കരാറുണ്ടായത്. ഹെലികോപ്ടർ വാടകയ്ക്ക് എടുത്തത് വലിയ ധൂർത്താണെന്ന് ആരോപിച്ച് പ്രതിപക്ഷത്തുണ്ടായിരുന്ന കോൺഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാൽ കോൺഗ്രസ് ഭരണത്തിൽ എത്തിയതിനിടെ ഹെലികോപ്ടറിൻ്റെ കരാർ കാലാവധി അവസാനിച്ചതോടെ കരാർ നീട്ടുമോ എന്നതിൽ ആകാംക്ഷയുണ്ട്.

Be the first to comment