കാസർഗോഡ് യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികളായ ലഹരിക്കടത്ത് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ചന്തേര ഇൻസ്പെക്ടർ എം വി ഷിജുവിനെയാണ് സ്ഥലം മാറ്റിയത്. ചന്തേര എസ്ഐ വിഷ്ണു എസ് നായർക്കാണ് പകരം ചുമതല. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ഒരാൾ മുഖ്യപ്രതിയായ കേസിൽ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കാത്തതിൽ വിമർശനം ഉയരുന്നതിനിടെയാണ് അന്വേഷ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം.
ലഹരി കേസിൽ പിടിയിലായ പ്രതികൾ മുഖ്യമന്ത്രിക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ നിന്ന് മെറ്റ നീക്കം ചെയ്തിരുന്നു. ഇക്കാര്യത്തിൽ ബിജെപിയുടെ പരോക്ഷ സഹായം സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. പിടിയിലായ പ്രതികൾക്ക് മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്ത ബന്ധം ഉണ്ടെന്നാണ് പ്രതിപക്ഷ ആരോപണം.

Be the first to comment