ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ ഉമാംഗ് ഭവനിൽ വച്ച് അധ്യാപകനെ മർദിച്ച ഗവേഷക വിദ്യാർഥിയെ സസ്പെൻഡ് ചെയ്തു. 2024-25 അധ്യായന വർഷത്തിൽ രണ്ടാം ഘട്ടത്തിൽ ഡൽഹി സർവകലാശാലയിലെ നിയമവിഭാഗത്തിൽ പിഎച്ച്ഡി പ്രവേശനം നേടിയ വിദ്യാർഥിക്കെതിരെയാണ് നടപടി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിതിന് പിന്നാലെയാണ് സർവകലാശാല അധികൃതർ വിദ്യാർഥിയെ സസ്പെൻഡ് ചെയ്യുകയും കാമ്പസിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തു. വിദ്യാർഥിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുന്നതിനൊപ്പം വിശദമായ അന്വേഷണം നടത്തുമെന്നും തീരുമാനിച്ചു. സർവകലാശാല നിയമത്തിലെ ഓർഡിനൻസ് 15 ബി പ്രകാരമാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.

Be the first to comment