വാഷിംഗ്ടൺ: ട്രംപ് ഭരണകൂടം ഏഷ്യക്കാർക്കും ഇന്ത്യക്കാർക്കും എതിരായ വിദ്വേഷ വികാരങ്ങൾ വർദ്ധിപ്പിച്ചുവെന്ന് അമേരിക്കൻ കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി. ട്രംപ് അധികാരത്തിൽ വന്നത് മുതൽ വിദേശികളോടുള്ള ആളുകളുടെ ഭയത്തെ ചൂഷണം ചെയ്തുവെന്നും, പത്ത് വർഷമായി ഇത് വിദ്വേഷ പ്രചാരണമായി വളരുകയും സ്വാഭാവികവൽക്കരിക്കപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തെ ചൈനീസ് വിരുദ്ധതയ്ക്കും നിലവിലെ ഇന്ത്യക്കാർക്കെതിരായ വിദ്വേഷ പ്രചാരണങ്ങൾക്കും കാരണം ഇതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എച്ച്-1ബി വിസകൾക്ക് 1,00,000 ഡോളർ ഫീസ് ചുമത്താനുള്ള നീക്കത്തെയും അദ്ദേഹം ശക്തമായി വിമർശിച്ചു. ഇത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്ന വിദഗ്ദ്ധ തൊഴിലാളികളെയും സാങ്കേതിക വിദഗ്ദ്ധരെയും രാജ്യത്ത് നിന്ന് അകറ്റുമെന്നും, അമേരിക്കയുടെ ആഗോള മത്സരശേഷിയെ ബാധിക്കുമെന്നും കൃഷ്ണമൂർത്തി മുന്നറിയിപ്പ് നൽകി.

Be the first to comment