ശബരിമല നെയ്യ് ക്രമക്കേട്: മികച്ച അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ഹൈക്കോടതി 

കൊച്ചി: ശബരിമല നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ മികച്ച ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. അന്വേഷണത്തിന് എസ്പി വേണമെന്നില്ല, ഡിവൈഎസ്പി ആയാലും കുഴപ്പമില്ലെന്ന് ജസ്റ്റിസ് രാജ വിജയരാഘവന്‍ വ്യക്തമാക്കി.

അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ ഇന്ന് സമര്‍പ്പിക്കാനും വിജിലന്‍സിനോട് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. നെയ് വാങ്ങുന്നതിന് മുമ്പ് സാമ്പിള്‍ പോലും പരിശോധിച്ചിട്ടില്ലെന്ന് കോടതി വിമര്‍ശിച്ചു. 1.61 ലക്ഷം ലിറ്റര്‍ നെയ് വാങ്ങുമ്പോള്‍ ശാസ്ത്രീയ പരിശോധന ഉണ്ടായില്ല.

 ഗുണനിലവാരം മനസിലാക്കാതെ എങ്ങനെ നെയ്യ്  വാങ്ങി എന്ന് കോടതി ചോദിച്ചു. ദേവസ്വം കമ്മിഷന്‍ രേഖാമൂലം എതിര്‍പ്പ് അറിയിച്ചിരുന്നുവെങ്കിലും അത് മറികടന്നാണ് ദേവസ്വം ബോര്‍ഡ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന വിമര്‍ശനവും കോടതി ഉന്നയിച്ചു. 

അതേസമയം, നെയ് ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ഗൗരവതരമാണെന്ന് വിലയിരുത്തിയാണ് കോടതി അന്വേഷണം വിജിലന്‍സിന് വിട്ടത്. കേസെടുത്ത് ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*