വാഷിംഗ്ടൺ ഡി സി :എച്ച്-1ബി, എൽ-1 വിസകളുടെ കാലാവധി നീട്ടിനൽകുന്നതിനും പുതിയ ഫീസ് ഈടാക്കാൻ അമേരിക്കൻ ഭരണകൂടം തയ്യാറെടുക്കുന്നു. പുതിയ വിസകൾക്ക് പുറമെ വിസ പുതുക്കുന്ന (Extensions) ഘട്ടത്തിലും ‘9-11 റെസ്പോൺസ് ആൻഡ് ബയോമെട്രിക് എൻട്രി-എക്സിറ്റ് ഫീസ്’ ബാധകമാക്കുന്നതാണ് പുതിയ നിയമം.
ഈ മാറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യൻ പ്രൊഫഷണലുകളെയാണ്. 2025 ലെ കണക്കുകൾ പ്രകാരം എച്ച്-1ബി വിസ പുതുക്കിയവരിൽ 77.6 ശതമാനവും ഇന്ത്യക്കാരാണ്. അതിനാൽ ആമസോൺ, ടി.സി.എസ്, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ പ്രമുഖ ഐ.ടി, ടെക്നോളജി കമ്പനികൾക്ക് വിദേശ ജീവനക്കാരെ നിലനിർത്താൻ വൻ തുക അധികമായി ചെലവഴിക്കേണ്ടി വരും. ജീവനക്കാരിൽ പകുതിയിലധികവും എച്ച്-1ബി/എൽ-1 വിസയിലുള്ള, യു.എസിൽ 50-ൽ അധികം ജീവനക്കാരുള്ള കമ്പനികളെയാണ് ഈ നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്.

Be the first to comment