പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ഇടപാടുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ. വിഷയത്തിൽ ദേവസ്വം സെക്രട്ടറി നടത്തിയ പ്രാഥമിക പരിശോധനയിൽ ഗുരുതരമായ കണ്ടെത്തലുകൾ പുറത്തുവന്നതിനെ തുടർന്നാണ് സമഗ്ര അന്വേഷണത്തിന് നിർദേശം നൽകിയത്.
നെയ്യ് വിതരണ കരാറുമായി ബന്ധപ്പെട്ട് ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ദേവസ്വം വിജിലൻസ് പരിശോധിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്കാണ് അന്വേഷണ ചുമതല. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം.
അതേസമയം ശബരിമലയിലെ നെയ്യ് വിതരണത്തിൽ മിൽമയ്ക്ക് യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി അവകാശപ്പെട്ടു. മിൽമയുടെ ഉത്പന്നങ്ങളിൽ യാതൊരു കൃത്രിമവും നടന്നിട്ടില്ലെന്നും, സ്റ്റേറ്റ് ലാബിൽ പരിശോധിച്ച് ഉയർന്ന ഗുണനിലവാരം ഉറപ്പാക്കിയാണ് നെയ്യ് അയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Be the first to comment