ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഡെലിവറി എക്സിക്യൂട്ടീവ് അറസ്റ്റിൽ. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ മുനിർകയിലുണ്ടായ സംഭവത്തിൽ കനിക (28) ആണ് കൊല്ലപ്പെട്ടത്. കേസിൽ ഇവരുടെ ഭർത്താവ് അനുരാഗിനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തിനുശേഷം സുഹൃത്തിനെ വിളിച്ച് മൃതദേഹം മറയ്ക്കാൻ സഹായിക്കണമെന്ന് പ്രതി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സുഹൃത്ത് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നിന് രാത്രി അനുരാഗ് തന്നെ വിളിച്ച് ഉടൻ വീട്ടിലെത്താൻ ആവശ്യപ്പെട്ടതായി സുഹൃത്ത് പോലീസിനോട് പറഞ്ഞു.
അവിടെയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന കനികയുടെ മൃതദേഹമാണ് കണ്ടതെന്നും ഇയാൾ മൊഴി നൽകി. കനികയും അനുരാഗും തമ്മിലുള്ള വിവാഹം 2023 ലാണ് നടന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.

Be the first to comment