കണ്ണൂർ: മുത്തങ്ങ സമരത്തിനിടെ പോലീസുകാരനായ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിലെ വിധിയിൽ പ്രതികരിച്ച് കുടുംബം. മരവിച്ച മനസോടെയാണ് വിധി കേട്ടതെന്ന് വിനോദിന്റെ സഹോദരനും പോലീസ് ഉദ്യോഗസ്ഥനുമായ കെ.വി.ബാബു പറഞ്ഞു. നീതി ലഭിക്കേണ്ടത് പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാണ്.
23 വർഷമായി അമ്മ കാത്തിരുന്നത് ഈ വിധി കേൾക്കാനായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ സഹോദരൻ കൊല്ലപ്പെട്ടത് സമൂഹത്തിനു വേണ്ടി ജോലി ചെയ്യുമ്പോഴാണ്. വിനോദിന്റെ മരണശേഷവും കുടുംബത്തിന് ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു. കുടുംബ പെൻഷൻ പോലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വൈകിപ്പിച്ചു.
വിധിക്ക് എതിരായ തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കും. സർക്കാർ അപ്പീൽ പോകാൻ തയാറായില്ലെങ്കിൽ കോടതിയെ സമീപിക്കും. ഈ വിധി കേരളത്തിലെ സമൂഹത്തിനും പോലീസിനും സമർപ്പിക്കുകയാണെന്നും കെ.വി.ബാബു പറഞ്ഞു.

Be the first to comment