ഡൽഹിയിലെ ജന്തർ മന്തറിൽ കഴിഞ്ഞ 20 ദിവസമായി നിരാഹാര സമരം നടത്തുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുകിനെ ഡൽഹി പോലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വാങ്ചുകിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് ശേഷം ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അവിടെ നിന്ന് നീക്കം ചെയ്യുന്നു. നീറ്റ് പോലുള്ള പ്രധാന പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ 28 മുതൽ വാങ്ചുക് നിരാഹാര സമരം നടത്തിവരികയാണ്.
ഡൽഹി പോലീസിന്റെ പ്രസ്താവന
“ഹൈക്കോടതിയുടെ ഉത്തരവുകൾ പ്രകാരവും, സോനം വാങ്‌ചുക്കിന്റെ ആരോഗ്യം വഷളാകുന്ന സാഹചര്യത്തിൽ വിദഗ്ധ മെഡിക്കൽ നിർദ്ദേശത്തെ തുടർന്നും, ആവശ്യമായ ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിനിടെ പ്രതിഷേധക്കാർ തടസ്സം സൃഷ്ടിക്കാൻ ശ്രമിക്കുകയും ഇതിനെത്തുടർന്ന് നേരിയ തോതിൽ വാക്കേറ്റവും ബഹളവും ഉണ്ടാകുകയും ചെയ്തു.
എന്നാൽ പോലീസ് പരമാവധി സംയമനം പാലിക്കുകയും നടപടികൾ സുരക്ഷിതമായി പൂർത്തിയാക്കുകയും ചെയ്തു. ജന്തർ മന്തറിലുള്ള പ്രതിഷേധക്കാരോട് എത്രയും പെട്ടെന്ന് സമാധാനപരമായി സ്ഥലം ഒഴിഞ്ഞുപോകുവാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു,” ഡൽഹി പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

Be the first to comment