കർണാടക ധാർവാഡിലെ അപ്പാർട്ട്‌മെന്റിനുള്ളിൽ 45-കാരനായ ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കിരൺ ഹൊനന്നാവർ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യയും ഡോക്ടറുമായ പ്രിയങ്കയാണ് കൊലപാതകം നടത്തിയതെന്നാണ് ആരോപണം. ബുധനാഴ്ചയായിരുന്നു സംഭവം. ദമ്പതികളുടെ എട്ടു വയസ്സുകാരനായ മകനും കുത്തേറ്റിട്ടുണ്ട്. കുട്ടി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അയൽക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് കണ്ടത് അപ്പാർട്ട്‌മെന്റിലുടനീളം രക്തം തെറിച്ചുകിടക്കുന്ന ഭയാനകമായ കാഴ്ചയാണ്. ഭർത്താവും മകനും രക്തത്തിൽ കുളിച്ച് കിടക്കുമ്പോൾ, പ്രതിയായ ഭാര്യ പ്രിയങ്ക കട്ടിലിൽ കിടന്ന് ഫോൺ നോക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

Be the first to comment