ഹോർമുസ് ആക്രമണത്തിൽ കാണാതായ ഇന്ത്യൻ നാവികൻ മരിച്ച നിലയിൽ

ഒമാൻ തീരത്ത് വെച്ച് വാണിജ്യ കപ്പലായ ജിഎഫ്എസ് ഗാലക്സി ആക്രമിക്കപ്പെട്ടതിനെ തുടർന്ന് കാണാതായ ഇന്ത്യൻ പൗരൻ മരിച്ചുവെന്ന് അദ്ദേഹത്തിന്റെ ഭാര്യാപിതാവ് ബുധനാഴ്ച അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഞായറാഴ്ച ആക്രമിക്കപ്പെട്ട സൈപ്രസ് പതാകയുള്ള കണ്ടെയ്‌നർ കപ്പലിലെ മറൈൻ എഞ്ചിനീയറായിരുന്നു 30 കാരനായ ഹെരാംബ് കർമാർക്കർ.

11 ഇന്ത്യക്കാർ ഉൾപ്പെടെ 24 അംഗ ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്, ഒരു “അജ്ഞാത പ്രൊജക്റ്റൈൽ” ഇടിച്ചതായി സൈപ്രസ് അധികൃതർ അറിയിച്ചു. ഗതി ശരിയാക്കണമെന്ന മുന്നറിയിപ്പ് അവഗണിച്ച് അനധികൃത വഴിയിലൂടെ കടന്നുപോകാൻ ശ്രമിച്ചതിനെ തുടർന്നാണ് കപ്പലിൽ ഇടിച്ചതെന്ന് ഇറാൻ പറഞ്ഞു.

കപ്പൽ പ്രവർത്തിപ്പിക്കുന്ന കമ്പനിയാണ് മരുമകന്റെ മരണവാർത്ത അറിയിച്ചതെന്ന് കർമ്മർക്കറുടെ ഭാര്യാപിതാവ് വിവേക് ടണ്ടൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ബുധനാഴ്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതേക്കുറിച്ച് പ്രതികരിച്ചില്ല.

മൂന്ന് ദിവസത്തിനുള്ളിൽ ഈ മേഖലയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യൻ നാവികനാണ് കർമാർക്കർ. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്നതിനിടെ രണ്ട് കപ്പലുകൾ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച മറ്റൊരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*