കൊല്ലം: കൊല്ലം കുണ്ടറയിൽ കസ്റ്റഡി മർദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന ആരോപണത്തിൽ പോലീസിന്റെ വാദം തള്ളി പരാതിക്കാരിയായ പെൺകുട്ടി. സിയാദിനെ സിപിഒ ശ്രീജിത്ത് മർദിച്ചെന്ന് പെൺകുട്ടി പറഞ്ഞു. പോലീസ് വാഹനത്തിൽ കയറ്റിയതിന് പിന്നാലെ സിയാദിനെ സിപിഒ ശ്രീജിത്ത് മർദിച്ചെന്നും ഈ സമയം വാഹനത്തിൽ താനുമുണ്ടായിരുന്നുവെന്നും പെൺകുട്ടി വെളിപ്പെടുത്തി. മർദനത്തെ തുടർന്ന് സിയാദ് നിലവിളിച്ചെന്നും പെൺകുട്ടി പറഞ്ഞു.
ഇതേ പെൺകുട്ടിയുടെ സഹോദരനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സിയാദിനെ കുണ്ടറ പോലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ ഡിജിപിയോട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Be the first to comment