യു.എസിൽ അഞ്ചാംപനി പടരുന്നു; 1991-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്

വാഷിംഗ്ടൺ: അമേരിക്കയിൽ അഞ്ചാംപനി (Measles) കേസുകൾ അതിവേഗം ഉയരുന്നു. 2026-ൽ ഇതുവരെ 2,318 കേസുകൾ സ്ഥിരീകരിച്ചതായി സി.ഡി.സി വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ ആകെ കണക്കുകളേക്കാൾ (2,289) കൂടുതലാണിത്. 1991-ന് ശേഷം യു.എസിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന രോഗബാധ നിരക്കാണിത്.

അമേരിക്കയിലെ 43 സംസ്ഥാനങ്ങളിലും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലുമാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.രോഗബാധിതരിൽ ഭൂരിഭാഗവും 19 വയസ്സിൽ താഴെയുള്ള കുട്ടികളും കൗമാരക്കാരുമാണ്. അഞ്ച് വയസ്സിന് താഴെയുള്ള പത്തിൽ ഒരാൾ എന്ന തോതിൽ കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്.

രോഗബാധിതരിൽ 93 ശതമാനം ആളുകളും വാക്സിൻ എടുക്കാത്തവരോ വാക്സിനേഷൻ വിവരങ്ങൾ ലഭ്യല്ലാത്തവരോ ആണ്.വാക്സിനേഷൻ നിരക്കിലുണ്ടായ കുറവും പൊതുജനാരോഗ്യ സംവിധാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസക്കുറവുമാണ് കേസുകൾ ഉയരാൻ പ്രധാന കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 2000-ൽ അഞ്ചാംപനി വിമുക്ത രാജ്യമായി പ്രഖ്യാപിക്കപ്പെട്ട യു.എസിന് ആ പദവി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*