സ്‌പെയിൻ ഫുട്ബോൾ ടീം നാട്ടിൽ തിരിച്ചെത്തി. മഡ്രിഡ് വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ്. സ്പാനിഷ് രാജകുടുംബവും പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേർന്ന് 26 അംഗ ടീമിനെ സ്വീകരിച്ചു. തുടർന്ന് സെൻട്രൽ മാഡ്രിഡിലൂടെയുള്ള പരേഡിനായി ടീം തുറന്ന ബസിൽ കയറി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ മോൺക്ലോവ പാലസിന് സമീപത്തു നിന്ന് സിബൽസ് സ്‌ക്വയറിലേക്ക് ടീം യാത്ര ചെയ്തപ്പോൾ ആരാധകർ അവരെ സ്വീകരിച്ചു.
തുടർന്ന് മുൻ സ്പാനിഷ് ദേശീയ ടീമുകളും അവരുടെ പിന്തുണക്കാരും പരമ്പരാഗതമായി ആഘോഷിക്കാൻ ഒത്തുകൂടിയ സ്ക്വയറിൽ കളിക്കാരുമൊത്തുള്ള ഒരു ചടങ്ങ് നടക്കും. 2010-ൽ ദക്ഷിണാഫ്രിക്കയിൽ നേടിയ വിജയത്തിന് ശേഷം ഇത് രണ്ടാം തവണ മാത്രമാണ് സ്‌പെയിൻ കിരീടം നേടുന്നത്.
അതേസമയം ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് ഏറ്റ കനത്ത പരാജയത്തിന് പിന്നാലെ അർജന്‍റീനയില്‍ വൻ അക്രമസംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കലാശപ്പോരാട്ടത്തിൽ അർജന്‍റീന 1-0നു തോറ്റതിന് പിന്നാലെയാണ് തലസ്ഥാനമായ ബ്യൂണസ് ഐറിസ് ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ ആരാധകർ അക്രമാസക്തരായത്.
നഗരമധ്യത്തിലെ ദേശീയ സ്‌മാരകമായ ഒബെലിസ്‌കിനു ചുറ്റുമുള്ള പ്രദേശങ്ങളിലാണ് ആരാധകരും പോലീസും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായത്. പ്രകോപിതരായ ജനക്കൂട്ടം പോലീസിന് നേരെ ഗ്ലാസ് കുപ്പികളും മറ്റ് വസ്‌തുക്കളും എറിഞ്ഞു. തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പതിനഞ്ചോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Be the first to comment