നീറ്റ് യു.ജി പുനഃപരീക്ഷയുടെ ഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി ജൂലൈ 16-നാണ് പ്രഖ്യാപിച്ചത്. രാജ്യത്തുടനീളമുള്ള മെഡിക്കൽ, ഡെന്റൽ, ആയുഷ്, അനുബന്ധ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ആകെ 11.21 ലക്ഷം ഉദ്യോഗാർത്ഥികളാണ് യോഗ്യത നേടിയത്. മെഡിക്കൽ പ്രവേശനവും കൗൺസിലിംഗ് നടപടികളും കൃത്യസമയത്ത് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഫലം പ്രഖ്യാപിക്കുകയായിരുന്നു.
എന്നാൽ ഫല പ്രഖ്യാപനത്തിന് പിന്നാലെ പുനഃപരിശോധനയ്ക്കായി സമർപ്പിച്ച ഒ.എം.ആർ ഷീറ്റുകൾ വ്യാജമോ എ.ഐ ഉപയോഗിച്ച് നിർമിച്ചതോ ആണെന്നുള്ള പരാതികൾ എൻ.ടി.എയ്ക്ക് ലഭിക്കാൻ തുടങ്ങി.

Be the first to comment