72-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ അവാർഡ് ജൂറിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സിപിഐ എം നേതാവ് എംഎ ബേബി. രൺദീപ് ഹൂഡയുടെ “സ്വതന്ത്ര വീർ സവർക്കർ” എന്ന ചിത്രത്തിന് നൽകിയ ദേശീയ ബഹുമതിയെ അദ്ദേഹം ചോദ്യം ചെയ്തു. ഭാവിയിൽ നാഥുറാം ഗോഡ്‌സെയെക്കുറിച്ചുള്ള ഒരു സിനിമയ്ക്ക് പോലും അവാർഡ് നൽകാവുന്ന അന്തരീക്ഷം രാജ്യത്തുണ്ടെന്ന് എം.എ. ബേബി പറഞ്ഞു. ഈ പ്രസ്താവന ദേശീയ ചലച്ചിത്ര അവാർഡുകളുമായി ബന്ധപ്പെട്ട് പുതിയ വിവാദത്തിന് തിരികൊളുത്തി.
ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് എം എ ബേബി ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനങ്ങളെ ചോദ്യം ചെയ്തത്. “സ്വതന്ത്ര വീർ സവർക്കർ” എന്ന ചിത്രത്തിന് രൺദീപ് ഹൂഡയ്ക്ക് മികച്ച നവാഗത സംവിധായകനുള്ള അവാർഡിനെക്കുറിച്ച് മാധ്യമപ്രവർത്തകർ അദ്ദേഹത്തോട് ചോദിച്ചു.

Be the first to comment