സിന്ധു നദീജല കരാറിനെച്ചൊല്ലി അതിർത്തിക്കപ്പുറത്തുനിന്നുള്ള മുറവിളി ശക്തമാകുന്നതിനിടെ, 65 വർഷം പഴക്കമുള്ള ഈ കരാറിൽ സമഗ്രമായ അഴിച്ചുപണി ആവശ്യമാണെന്നും ഇപ്പോഴത്തെ രൂപത്തിൽ ഇത് മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നും ഇന്ത്യ നിലപാട് കടുപ്പിച്ചതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ (PTI) റിപ്പോർട്ട് ചെയ്തു. ഭാവിയിൽ എന്തെങ്കിലും ധാരണ വേണമെങ്കിൽ പാകിസ്ഥാൻ അതിർത്തികടന്നുള്ള ഭീകരവാദം അവസാനിപ്പിച്ചതായി തെളിയിക്കണമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഇന്ത്യ കരാർ നിർത്തിവെച്ചതിനെ തുടർന്ന് ജലപ്രവാഹം പൂർണ്ണമായി തടഞ്ഞാൽ, യുദ്ധവും ആണവായുധ പ്രയോഗവും അടക്കമുള്ള ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പാകിസ്ഥാന്റെ സൈനിക-രാഷ്ട്രീയ നേതൃത്വങ്ങൾ സമീപമാസങ്ങളിൽ ഇന്ത്യയ്ക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

Be the first to comment